നിയാലിന്‍ ഡിഗോഷിന്റെ ജലപാരമ്പര്യം

(മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്)

നിയാലിന്‍ ഡിഗോഷിന്റെ കാര്‍ ഇരുനൂറു കിലോമീറ്റര്‍ വേഗപരിധിയും കടന്നിരിക്കുന്നു..
രണ്ട് ചക്രം മാത്രം നിലത്തു തട്ടിയും പൂര്‍ണ്ണമായും നിലം തൊടാതെയും കാര്‍ വോള്‍ഗാനദിയുടെ
തീരപാതയിലൂടെ തെന്നി നീങ്ങിക്കൊണ്ടിരിക്കുന്നു...വെളുത്തമേഘങ്ങളുടെ ആലിപ്പഴക്കണ്ണുനീര്‍
കാറിന്റെ റൂഫിലും ഗ്ലാസിലുമിടിച്ച് പടപടാരവം മുഴക്കുന്നു...ദൂരെ നിന്നു വരുന്ന വാഹനങ്ങള്‍ കാണാതെ
റോഡ് ക്രോസ് ചെയ്യുന്ന തണുത്തു വിറങ്ങലിച്ച മനുഷ്യര്‍,
മഞ്ഞുമൂടിയ പെഡസ്ട്രിയന്‍ സിഗ്നലുകളുടെ
വര്‍ണ്ണവ്യതിയാനമറിയാതെ മരണത്തിലേക്ക് മുറിച്ചുകടക്കുന്ന കാല്‍നടക്കാര്‍....


കൂടുതല്‍ വായനയ്ക്ക് .....

കുങ്കുമ നിറമുള്ള ചായ (കഥ)

കരിയടുക്കളയുടെ ഓലമേല്‍ക്കൂരയിലുണ്ടാകുന്ന വിടവുകളിലൂടെ സൂര്യ രശ്മി കറുത്ത തറകളിലേക്ക് പതിയുന്നപോലെ തിളക്കമുള്ളതായിരുന്നു ആ നോട്ടം, ദൈന്യവും തേജസ്സാര്‍‌ന്നതുമായ കണ്ണുകളെ അതിജീവിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
അല്പ്പം ഉടച്ചിലും അലച്ചിലിന്റെ മുഷിച്ചിലും പറ്റിയിട്ടുണ്ടെങ്കിലും പര്‍‌ദ്ദയ്ക്കുള്ളില്‍ കുന്നുകളുടെയും താഴ്വരകളുടെയും അതിര്‍ത്തികള്‍ വ്യക്തമായി കാണുന്നുണ്ട്! കണ്ണുകള്‍ മാത്രം അനാവൃതമാക്കി മുന്നിലിരിക്കുന്ന ഈ ഇറാനിയന്‍ സുന്ദരിയെ എങ്ങനെയാണ്‌ പറഞ്ഞുവിടേണ്ടത്?
"ഇമാറാത്തില്‍ ഭിക്ഷാടനം നിയമ വിരുദ്ധമാണെന്നറിഞ്ഞുകൂടെ, പിടിക്കപ്പെട്ടാല്‍ ജയില്‍‌വാസവും നാടുകടത്തലുമാണ്‌ ശിക്ഷാവിധി!
കൂടുതല്‍ വായനയ്ക്ക് .....

ഗൾഫുകാരന്റെ രണ്ട് നില വീട്

മൊയ്തീനിക്കയെ പത്ത് വര്‍ഷത്തോളമായി ഞാന്‍ കാണുന്നു,
അങ്ങനെ പറഞ്ഞാല്‍ ശരിയാവില്ല, പത്ത് വര്‍ഷത്തോളമായി മൊയ്തീനിക്ക തരുന്ന സുലൈമാനി ഞാന്‍ കുടിക്കുന്നു,
മൊയ്തീനിക്ക അടിച്ച പൊറോട്ട ഞാന്‍ തിന്നുന്നു, മീന്‍ മൊളകിട്ടത് കൂട്ടി മോട്ട ചോറ് കഴിക്കുന്നു....
കഫെറ്റീരിയ ജോലിക്കാരനായ മൊയ്തീനിക്ക മുപ്പതിലേറെവര്‍ഷമായത്രേ യു.എ.യി.ലെത്തിയിട്ട്
ഖോർഫക്കാൻ തുറമുഖത്തിനടുത്ത് ലോഞ്ചില്‍ നിന്ന് ചാടി നീന്തി കരയ്ക്ക് കേറി, മലയും മണലും നിറഞ്ഞ
റാസല്‍ഖൈമയില്‍ കഴിച്ചുകൂട്ടിയ എഴുപതുകളെക്കുറിച്ച്, പൊറോട്ടമാവ് ചാമ്പുന്നതിനിടയില്‍ മൊയ്തീനിക്ക
പറഞ്ഞുകൊണ്ടേയിരിക്കും....

( കൂടുതല്‍ വായനയ്ക്ക്
.....